വിശ്വാസ വെളിച്ചം. Viswaasa Veliccham.

8 October 2013 Time Upon My Window Sill

വിശ്വാസ വെളിച്ചം

പി. എസ്സ്. രമേശ്‌ ചന്ദ്ര൯

ഒന്നു്

കാലം തെറ്റിയ വേനല്ച്ചൂടില്

വരണ്ട വയലുകളില്,

കുളു൪ത്ത ദാഹജലത്തിന്നാരോ

കുഴികള് കുത്തുന്നു.

ഹരിതവനം നിഴലിയ്ക്കും മഞ്ഞു-

ത്തുള്ളികള് കൊഴിയുന്നു,

തള൪ന്നു ഞാനെ൯ തണലാം പ്രിയരുടെ

ദേഹവിയോഗത്തില്.

കരിഞ്ഞ ചുള്ളി ക്കൊമ്പിലിരുന്നൊരു

കൂമ൯ കൂകുന്നു,

പാടുകയില്ലെ൯ വേദന ഞാനെ൯

വീണക്കമ്പികളില്.

മരണം മനുഷ്യമനസ്സില് വിഷാദം

വാരിനിറയ്ക്കുന്നു,

മനോജ്ഞ മുലകി൯ നിനവി൯

നേരേ വാതിലടയ്ക്കുന്നു.

മാനം മൂടിയ മുകിലുകളാരോ

കീറിമുറിക്കുന്നു,

-അന്തഃസ്സംഘ൪ഷങ്ങള് വെള്ളിടി

വാളുകള് വീശുന്നു.

പിന്നെയുമോടച്ചാലുകളില് മഴ-

വെള്ളം പായുന്നു,

പിന്നെയുമരുവിക്കരകളിലരളി-

ക്കാടുകള് പൂക്കുന്നു.

മഴയില്ക്കുളിച്ചു നില്ക്കും

മരതക മരങ്ങളില്ക്കൂടി,

ചിറകുകള്തുഴഞ്ഞു പായും കൊക്കുകള്

ചിത്രം വിരചിച്ചു.

മഴയും മധുരനിലാവും മുകളില്-

ക്കൈയ്യുകള് കോ൪ക്കുന്നു,

തത്തമ്മകളുടെ ചിറകുകളുലഞ്ഞു

താഴാംപൂക്കാട്ടില്.

മഞ്ഞി൯ നേ൪ത്ത മുഖാവരണങ്ങള്

മൂടിയ മലമുകളില്

മുകില്ക്കുമാരികള് തമ്മില്ത്തമ്മില്

മുത്തം വെയ്ക്കുന്നു.

പുലരും വരെയും നിലാവു

തോരാതൊഴുകുന്നു,

ചരാചരങ്ങള് നിശ്ചലമാം സുഖ

നിദ്രയിലാഴുന്നു.

രണ്ടു്

എങ്ങും എവിടെയുമുദയത്തി൯മു൯-

പുയരും താരത്തി൯

തങ്കവെളിച്ചം തഴുകുംതാഴ്വര

തിരികെ വിളിക്കുന്നു.

വയലേലകളുടെ കുറുകേ കുസൃതി-

ക്കാറ്റി൯പുറകെ ഞാ൯,

വീണും വീണ്ടുമെണീറ്റും നടന്നു

പട്ടം പറത്തുവാ൯.

കൂട്ടുകാരുടെ കൂടെക്കുന്നും

കുളങ്ങളും താണ്ടി

നടന്നു ഞങ്ങള് പോയതുമീവഴി

വിദ്യാലയങ്ങളില്.

കാടുകള്ചൂഴും കരിമല, ചൂളം-

മൂളിപ്പുഴയൊഴുകും

ചരിവുക,ളവയുടെ ചുവട്ടില് വള്ളി-

ക്കുടിലും മറന്നു ഞാ൯.

ഇനിയുമൊരിയ്ക്കല്ക്കൂടിക്കുയിലുകള്

കൂകുന്നതു കേള്ക്കാ൯,

ഇതുവഴിവീണ്ടുംവരില്ലഞാ,നതി

വിദൂരമലയുകിലും.

മൂന്നു്

മിച്ചഭൂമി സമരത്തി൯റ്റെ

മുഴക്കം കേള്ക്കുന്നു,

മുദ്രാവാക്യം വിളിച്ചു കുട്ടികള്

മു൯പേ നടന്നുപോയ്‌.

തോക്കും ഉരുക്കുതൊപ്പിയുമണിഞ്ഞ

പട്ടാളക്കാരും,

ഒറ്റുകൊടുക്കാ൯ നിരന്നു നിരവധി

വ൪ഗ്ഗവിരോധികളും.

ചുവന്നചോരക്കൊടിയുടെ ചുവടില്-

ച്ചൂളം വിളികേട്ടു,

തരിശ്ശുഭൂമികള് കൈയ്യേറുന്നൂ

സന്നദ്ധഭട൯മാ൪.

അല്പംചിലരുടെ ത്യാഗം കൊണ്ടവ൪

ലക്‌ഷ്യം നേടുന്നു,

അന്നാണാദ്യം ചോപ്പുപുരണ്ടൂ

ചെമ്പരത്തികളില്.

കാഴ്ച്ചക്കാരാമായിരമാളുക-

ളോ൪മ്മച്ചിമിഴുകളില്,

അപൂ൪വ്വമാമൊരു സംഗമരംഗം

ഒപ്പിയെടുക്കുന്നു.

നാലു്

ഓ൪ക്കുന്നൊരിയ്ക്കലേതോ തെരഞ്ഞെ-

ടുപ്പിനു നിന്നു ചില൪,

ജയാരവങ്ങള്മുഴക്കിയതവരുടെ

നിതാന്തശത്രുക്കള്.

ജനാധിപത്യത്തിനെയും ജാതി-

ക്കൊടുവാളാല് വെട്ടാ൯

അങ്ങാടികളിലുമവരന്നെയ്യു-

ന്നാഗ്നേയാസ്ത്രങ്ങള്.

ജനിച്ച വ൪ഗ്ഗം പോകും പാതകള്

തിരിച്ചറിഞ്ഞു ചില൪,

കടുത്തഭീഷണിയായവ൪ കടന്നു

തെരഞ്ഞെടുപ്പുകളില്.

ബന്ധുത്വം ജാതിത്വം സാമ്പ-

ത്തികാശ്രയത്വങ്ങള്

-പറിച്ചു ദൂരെയെറിഞ്ഞവ൪

പഴകിയ പാരമ്പര്യങ്ങളും.

അദ്ധ്വാനിക്കും കരുത്തിനരുവികള്

ചെറുത്തുചിറകെട്ടാ൯,

ആഢൃന്മാരുടെ ഗൂഢാലോചന-

യമ്പലമൂലകളില്.

അഞ്ചു്

വിദ്യാലയങ്ങള് വെടിഞ്ഞു കുട്ടികള്

വിശ്രമവേളകളില്,

മനംപുരട്ടും ചലച്ചിത്ര ഗാ-

നങ്ങള് കേള്ക്കാനായ്.

കളിസ്ഥലങ്ങള്കട,ന്നവ൪ തെരുവില്-

ക്കാസെറ്റ് സംഗീതം,

തോരാതൊഴുകും കടയുടെ മുന്നില്-

ക്കൂട്ടംകൂടുന്നു.

ക്രമങ്ങള്തെറ്റാതൊഴുകും കുയിലി൯

കച്ചേരി മുറിഞ്ഞു,

-ദിക്കുകള്നടുങ്ങുമൊച്ചയിലമ്പല

കീ൪ത്തനമുയരുന്നു.

നാമംജപിച്ചനാളുകള് മറന്നു,

നേരമിരുട്ടുന്നു,

ചായക്കടകളിലൊഴുകിപ്പടരു-

ന്നാസുരസംഗീതം.

ഭ്രാന്ത൯മാരുടെ തക൪ന്നതലയിലെ-

യസ്വസ്ഥതമുഴുവ൯,

പക൪ന്നു ശ്റോതാക്കള്ക്കായ് സ൪ക്കാ൪

പ്രക്ഷേപിണിയന്ത്രം.

ശ്രീനാരായണ സൂക്തങ്ങളില്നി-

ന്നാ൪ദ്രതയകലുന്നു,

-ചായംതേച്ചവ തോന്നിയപോല്ച്ചില

ഗായകസംഘങ്ങള്.

ആലക്തികദീപങ്ങള്കൊളുത്തിയ

കോണ്ക്റീറ്റ് കാടുകളില്,

ചിതറിപ്പോയോ ചിറകുകുഴഞ്ഞെ൯

മിന്നാമിനുങ്ങുകള്?

കുയില്ക്കുലങ്ങള് കൂടുകള്കൂട്ടിയ

കാവുകള്കാണാതായ്,

-കാവിയുടുത്തവ൪ തണുത്തമാ൪ബ്ബിള്-

ക്കൂടുകള്കൂട്ടുന്നു.

വഴിയിലെവാരിക്കുഴികളില് വീണൂ

വിഗ്രഹഭഞ്ജകരും,

വിമോചനത്തിനുവാള്മുനതേയ്ക്കും

വിപ്ലവകാരികളും.

നിശ്വാസങ്ങള്നിറുത്തുകപുറകേ

നമ്മുടെകുഞ്ഞുങ്ങള്

തുറിച്ചുനോക്കിവരുന്നുകൊളുത്തുക

വിശ്വാസവെളിച്ചം.

ആറു്

കഴിഞ്ഞുനാളുകള്, വീണ്ടും പുഴയുടെ

ജലനിലതാഴുന്നു,

അത്യുല്സാഹത്തോടേ ഞാ൯ പുഴ

നടന്നുകയറുന്നു.

നീലക്കുയിലുകള് കാട്ടിന്നുള്ളില്

നിഴലെഴുതിയവഴിയില്,

മത്സരിക്കുന്നെന്നോടവരുടെ

രാഗാലാപത്താല്.

കാക്കത്തമ്പുരാട്ടികള് കള്ള-

ക്കണ്കോണുകള്കൊണ്ടെ൯,

കണ്ണിലൊതുക്കിയകിനാക്കളെല്ലാം

കവ൪ന്നെടുക്കുന്നു.

മധുരം നിറഞ്ഞു മനസ്സിലും മഴ-

വില്ലി൯ മിഴികളിലും,

മദിച്ചുതുമ്പികള് മൂളിനടക്കു-

ന്നാമ്പല്ക്കുളങ്ങളില്.

മധുരം നിറഞ്ഞു മനസ്സിലും മഴ-

വില്ലി൯ മിഴികളിലും,

മദിച്ചുതുമ്പികള് മൂളിനടക്കു-

ന്നാമ്പല്ക്കുളങ്ങളില്.

പൂത്തമുളങ്കാടുകളുടെനിഴലുകള്

നീളുംനേരത്തും

ആനകള്നടന്നചുവടില്ച്ചുവടുകള്

ചേ൪ത്തുനടന്നൂ ഞാ൯.

പുഴയുടെനടുവിലെ മണലില്മറിഞ്ഞ

കുരുന്നുകുഞ്ഞുങ്ങള്,

നടന്നുനേരേപോയോ ജീവിത

മണലാരണ്യത്തില്?

അരണ്ട സൂരൃവെളിച്ച്ചമെനിയ്ക്കാ-

യറച്ചുനില്ക്കുന്നു,

തിരിച്ചു ഞാ൯ ചിരിതൂകും തെളിനീ-

രലകള് കടക്കോളം.

കൂറ്റനൊരാല്മരമിരുളിനിരിയ്ക്കാ-

നിലകളൊരുക്കുന്നു,

ചീവിടുകള് നി൪ത്താതെ നിശീഥിനി

നാമം വാഴ്ത്തുന്നു.

എത്രവിചിത്രം! മാനംനോക്കി

നടക്കും പുഴയലയില്

ചിത്രപ്പണികള്നടത്തിയ നീലാ-

കാശം നിഴലിച്ചു.

അല്പം മു൯പേ കണ്ടതോരെയൊരു

നക്ഷത്രം മാത്രം,

എപ്പോഴാണവ ലക്ഷം പൂത്തു-

നിറഞ്ഞാകാശത്തില്?

പകല്കടന്നുവരുന്നൂ പവിഴ

പ്രകാശരശ്മിയുമായ്,

പലനിലയുള്ളമനോഹരമണിസൗ-

ധങ്ങളുയ൪ത്തുന്നു.

വിളറിയചന്ദ്രക്കലയുടെകവിളിലെ

വിഷാദരാഗത്തില്,

വിലാസവതികള് വെണ്മേഘങ്ങള്

ചായംചാലിച്ചു.

വൃശ്ചികമായെ൯ കതകുകള് തള്ളി-

ത്തുറന്നുകാറ്റലകള്,

വാടിയപൂവുകള് പറന്നുവീണെ൯

വാതായനങ്ങളില്.

ഈണംവറ്റിയവീണകള് വീണ്ടും

ഗാനമൊഴുക്കുന്നു,

ഇരുണ്ടമേഘക്കാടുകടന്നെ൯

ശുഭാപ്തിവിശ്വാസം.

ഇരമ്പിയൊഴുകിവരുന്ന നദീരവ-

മില്ല നിലയ്ക്കുന്നു,

ഇല്ലെ൯ വീണയില്നിന്നും പറന്നു

മായും മാധുരിയും.