015. കടപ്പുറത്തെ ആശുപത്രി. ആസ്പത്രി ജാലകം കവിത.
18 August 2013 Kerala Commentary
015. കടപ്പുറത്തെ ആശുപത്രി. ആസ്പത്രി ജാലകം കവിത.
കടപ്പുറത്തെ ആശുപത്രി
പി. എസ്സ്. രമേഷ് ചന്ദ്ര
ഡോക്ടറെന്നൊരു നാമംകേട്ടാ-
ലുടനെയോടിയെത്തും
ഓര്മ്മകളില് ഡോക്ടറ് ഡേവിഡ്
ലിവിംഗ്സ്റ്റണ്‍തന്റ്റെ നാമം.
ഫ്ളോറന്സ് നൈറ്റിംഗേലെന്നുള്ളൊരു
നാമംകേട്ടീടുമ്പോള്
നാംനമ്മുടെ പ്രിയസോദരിയുടെ
സ്നേഹസ്സാന്ത്വനമോറ്ക്കും.
ഏ.ജേ.ക്രോണിനീ ദുറ്ഗ്ഗത്തിന്റ്റെ
ആത്മാവിന്റ്റെയിരുട്ടില്
ദീപംകാട്ടാനായൊരുചെറുകൈ-
ത്തിരികത്തിച്ചുവെച്ചു.
നഗ്നപ്പാദഡോക്ടറ് നടക്കും
നന്മയെഴുംകുഗ്രാമം
ഒഴുകിവരുന്നൊരു ചൈനീസ് രാഗം
-ബെത്ഥൂണെയുടെ നാദം.
ആതുരശുശ്രൂഷാരംഗത്തെയ-
നറ്ഘമുഹൂര്ത്തമനേകം,
അവയിലെയല്ഭുതവിസ്മയമല്ലിവി-
ടിപ്പോഴത്തെവിഷയം.
* * * *
കടപ്പുറത്തുചെന്നാശുപത്രി-
യൊരാള്തുറന്നതുപണ്ടേ,
കഥകളായ്നമ്മള്പാടീടാറുണ്ട്
കലാലയങ്ങള്ക്കുള്ളില്.
ഒമ്പതുകൊല്ലംകൊണ്ടൊരുവന് പതി-
നെട്ടുപരീക്ഷകളെഴുതി,
പാസ്സാകാതെകടല്ത്തീരത്തീ
ഭാഗ്യപരീക്ഷയ്ക്കെത്തി.
അഗസ്ത്യപറ്വ്വതമുടികള്ക്കിടയിലെ
പ്രൈവറ്റെസ്റ്റേറ്റൊന്നില്,
ഡോക്ടറ്സ്ടിക്കറ്പതിച്ചൊരു കാറിലൊ-
രോരോ വധുക്കളുമായി,
വാറ്റിയനാടന്മദ്യവുമൊരു മുഴു
മ്ലാവിന്മാംസവുമായി,
ഡാന്സുംപാട്ടുമായ്ക്കൂടാറുണ്ടൊരു
ഡോക്ടറ്ബ്ബാലകസംഘം.
വെള്ളകീറുമ്പംമേല് മേളില്
ചന്തിരന് പൊന്തിടുന്നോളം
കടപ്പുറത്തൊരു മനുഷ്യരുമില്ല,വറ്
തിരപ്പുറത്താണെല്ലാം.
ബോധം മാഞ്ഞുകുഴഞ്ഞുമറിഞ്ഞയാള്
വീഴാനായ്നില്ക്കുമ്പോള്,
ആളുകളോടിവരുന്നൊരുകൂട്ടം
കതകതില് മുട്ടീടുന്നു
മൂന്നാമത്തൊരുമുട്ടിനു ബലമായ്-
ക്കതകുതുറന്നവറ് കയറി,
"മൂന്നരനാഴികയകലെയൊരരയ-
ക്കുടിലില്ക്കൂടെ വരേണം."
ബോധം തെല്ലുമതില്ലെന്നിവനെ-
ന്നെങ്ങിനെയിവരൊടു ചൊല്ലും,
പങ്കായങ്ങള്പിടിക്കും കൈയ്യുകള്
നിരനിരമുന്നില്നില്ക്കേ?
ഒട്ടുമെനിയ്ക്കു നടക്കാന് വയ്യെ-
ന്നൊരുവിധമവരൊടു ചൊല്കെ,
പോക്കിയെടുത്തവറ് കൈമാറിക്കൊ-
ണ്ടൊരുചെറുകുടിലില് വെച്ചു.
ധൃതിയിലയാള് കോട്ടിന്റ്റെ പോക്ക-
റ്റിന്റ്റെയുള്ളില് നിന്നും,
സ്റ്റെത്തുപുറത്തുവലിയ്ക്കുമ്പോഴെ-
ന്തെന്തതുപാഞ്ഞതില്നിന്നും?
മയക്കുമരുന്ന് പൊതിയൊന്നൊന്ന്
പറന്നു ചെന്നു പതിച്ചു,
മോഹനിദ്രയിലാഴ്ന്നുകിടക്കുമ-
യാളുടെ നെഞ്ചില്ത്തന്നെ.
സ്റ്റെത്തുടനതിനുടെ മീതേവെ,ച്ചതി-
കൌശലമോടകുമാരന്,
സ്റ്റെത്തിനൊടൊപ്പമതും കുപ്പായ-
ക്കീശയിലാക്കീ ഭദ്രം.
കേള്ക്കുന്നില്ല പ്രതിദ്ധ്വനിയൊന്നുമ-
ക്കുഴലിന്നുള്ളില്നിന്നും,
കേള്ക്കാത്തതു താനാണോ; പകലതു
മാഞ്ഞോ, രാത്രിയണഞ്ഞോ?
ആളിതു തീറ്ന്നുകിടക്കുകയാണെ-
ന്നെങ്ങാനിവരൊടു ചൊന്നാല്,
ആളിതു വീണ്ടുമെണീറ്റെന് നേരേ
വന്നാലോ പിന്നെങ്ങാന്?
ആളിതു വീണ്ടുമെണീറ്റുനടക്കു-
മെന്നങ്ങിവരൊടു ചൊന്നാല്,
ആളിതെണീറ്റില്ലെങ്കില് പങ്കാ-
യങ്കൊണ്ടടി കട്ടായം.
ചിന്തിച്ചവനൊരു മാത്ര, വിലക്ഷണ-
മവനുടെ ലീലകളെല്ലാം
ഇന്നവസാനമാ;യമ്മയുടെ-
മുലപ്പാലമൃതം വ്യറ്ത്ഥം.
ഉടനെയൊരുത്തര,മതു വിദ്യാറ്ത്ഥി-
സ്സഹജം, രക്ഷാകവചം:
"ആളിതുപോലെ കിടക്കട്ടേ,യണ-
യട്ടേ പുലരിവെളിച്ചം.
നിങ്ങള് നാലഞ്ചാളുകള് മാത്രം
പുലരിയിലാവഴി പോരൂ,"
അവരതുപോലെ നാലഞ്ചാ,ളാ-
ക്കഥതീറ്ന്നെന്നറിയിച്ചു.
"ഞാനപ്പോഴെ പറഞ്ഞി,ല്ലാളതു
തീറ്ന്നുകിടക്കുന്നെന്ന്!
പെണ്ണുങ്ങള്ക്കിനി ബോധക്കേടു-
ണ്ടാക്കണ്ടന്നും കരുതി!!"
കോമയില് മുങ്ങി മയങ്ങുമയാളിനു
മിന്നലുപോലെ സഹായം,
ചെയ്തിരുന്നെങ്കിലയാളുംകൂടെയീ-
ക്കൈയ്യടിയൊടു ചേറ്ന്നേനെ.
ആസ്പത്രി ജാലകം കവിത 3.