015. കടപ്പുറത്തെ ആശുപത്രി. ആസ്പത്രി ജാലകം കവിത.

18 August 2013 Kerala Commentary

015. കടപ്പുറത്തെ ആശുപത്രി. ആസ്പത്രി ജാലകം കവിത.

കടപ്പുറത്തെ ആശുപത്രി

പി. എസ്സ്. രമേഷ് ചന്ദ്ര

ഡോക്ടറെന്നൊരു നാമംകേട്ടാ-

ലുടനെയോടിയെത്തും

ഓര്മ്മകളില് ഡോക്ടറ് ഡേവിഡ്

ലിവിംഗ്സ്റ്റണ്‍തന്റ്റെ നാമം.

ഫ്ളോറന്സ് നൈറ്റിംഗേലെന്നുള്ളൊരു

നാമംകേട്ടീടുമ്പോള്

നാംനമ്മുടെ പ്രിയസോദരിയുടെ

സ്നേഹസ്സാന്ത്വനമോറ്ക്കും.

ഏ.ജേ.ക്രോണിനീ ദുറ്ഗ്ഗത്തിന്റ്റെ

ആത്മാവിന്റ്റെയിരുട്ടില്

ദീപംകാട്ടാനായൊരുചെറുകൈ-

ത്തിരികത്തിച്ചുവെച്ചു.

നഗ്നപ്പാദഡോക്ടറ് നടക്കും

നന്മയെഴുംകുഗ്രാമം

ഒഴുകിവരുന്നൊരു ചൈനീസ് രാഗം

-ബെത്ഥൂണെയുടെ നാദം.

ആതുരശുശ്രൂഷാരംഗത്തെയ-

നറ്ഘമുഹൂര്ത്തമനേകം,

അവയിലെയല്ഭുതവിസ്മയമല്ലിവി-

ടിപ്പോഴത്തെവിഷയം.

* * * *

കടപ്പുറത്തുചെന്നാശുപത്രി-

യൊരാള്തുറന്നതുപണ്ടേ,

കഥകളായ്നമ്മള്പാടീടാറുണ്ട്

കലാലയങ്ങള്ക്കുള്ളില്.

ഒമ്പതുകൊല്ലംകൊണ്ടൊരുവന് പതി-

നെട്ടുപരീക്ഷകളെഴുതി,

പാസ്സാകാതെകടല്ത്തീരത്തീ

ഭാഗ്യപരീക്ഷയ്ക്കെത്തി.

അഗസ്ത്യപറ്വ്വതമുടികള്ക്കിടയിലെ

പ്രൈവറ്റെസ്റ്റേറ്റൊന്നില്,

ഡോക്ടറ്സ്ടിക്കറ്പതിച്ചൊരു കാറിലൊ-

രോരോ വധുക്കളുമായി,

വാറ്റിയനാടന്മദ്യവുമൊരു മുഴു

മ്ലാവിന്മാംസവുമായി,

ഡാന്സുംപാട്ടുമായ്ക്കൂടാറുണ്ടൊരു

ഡോക്ടറ്ബ്ബാലകസംഘം.

വെള്ളകീറുമ്പംമേല് മേളില്

ചന്തിരന് പൊന്തിടുന്നോളം

കടപ്പുറത്തൊരു മനുഷ്യരുമില്ല,വറ്

തിരപ്പുറത്താണെല്ലാം.

ബോധം മാഞ്ഞുകുഴഞ്ഞുമറിഞ്ഞയാള്

വീഴാനായ്നില്ക്കുമ്പോള്,

ആളുകളോടിവരുന്നൊരുകൂട്ടം

കതകതില് മുട്ടീടുന്നു

മൂന്നാമത്തൊരുമുട്ടിനു ബലമായ്-

ക്കതകുതുറന്നവറ് കയറി,

"മൂന്നരനാഴികയകലെയൊരരയ-

ക്കുടിലില്ക്കൂടെ വരേണം."

ബോധം തെല്ലുമതില്ലെന്നിവനെ-

ന്നെങ്ങിനെയിവരൊടു ചൊല്ലും,

പങ്കായങ്ങള്പിടിക്കും കൈയ്യുകള്

നിരനിരമുന്നില്നില്ക്കേ?

ഒട്ടുമെനിയ്ക്കു നടക്കാന് വയ്യെ-

ന്നൊരുവിധമവരൊടു ചൊല്കെ,

പോക്കിയെടുത്തവറ് കൈമാറിക്കൊ-

ണ്ടൊരുചെറുകുടിലില് വെച്ചു.

ധൃതിയിലയാള് കോട്ടിന്റ്റെ പോക്ക-

റ്റിന്റ്റെയുള്ളില് നിന്നും,

സ്റ്റെത്തുപുറത്തുവലിയ്ക്കുമ്പോഴെ-

ന്തെന്തതുപാഞ്ഞതില്നിന്നും?

മയക്കുമരുന്ന് പൊതിയൊന്നൊന്ന്

പറന്നു ചെന്നു പതിച്ചു,

മോഹനിദ്രയിലാഴ്ന്നുകിടക്കുമ-

യാളുടെ നെഞ്ചില്ത്തന്നെ.

സ്റ്റെത്തുടനതിനുടെ മീതേവെ,ച്ചതി-

കൌശലമോടകുമാരന്,

സ്റ്റെത്തിനൊടൊപ്പമതും കുപ്പായ-

ക്കീശയിലാക്കീ ഭദ്രം.

കേള്ക്കുന്നില്ല പ്രതിദ്ധ്വനിയൊന്നുമ-

ക്കുഴലിന്നുള്ളില്നിന്നും,

കേള്ക്കാത്തതു താനാണോ; പകലതു

മാഞ്ഞോ, രാത്രിയണഞ്ഞോ?

ആളിതു തീറ്ന്നുകിടക്കുകയാണെ-

ന്നെങ്ങാനിവരൊടു ചൊന്നാല്,

ആളിതു വീണ്ടുമെണീറ്റെന് നേരേ

വന്നാലോ പിന്നെങ്ങാന്?

ആളിതു വീണ്ടുമെണീറ്റുനടക്കു-

മെന്നങ്ങിവരൊടു ചൊന്നാല്,

ആളിതെണീറ്റില്ലെങ്കില് പങ്കാ-

യങ്കൊണ്ടടി കട്ടായം.

ചിന്തിച്ചവനൊരു മാത്ര, വിലക്ഷണ-

മവനുടെ ലീലകളെല്ലാം

ഇന്നവസാനമാ;യമ്മയുടെ-

മുലപ്പാലമൃതം വ്യറ്ത്ഥം.

ഉടനെയൊരുത്തര,മതു വിദ്യാറ്ത്ഥി-

സ്സഹജം, രക്ഷാകവചം:

"ആളിതുപോലെ കിടക്കട്ടേ,യണ-

യട്ടേ പുലരിവെളിച്ചം.

നിങ്ങള് നാലഞ്ചാളുകള് മാത്രം

പുലരിയിലാവഴി പോരൂ,"

അവരതുപോലെ നാലഞ്ചാ,ളാ-

ക്കഥതീറ്ന്നെന്നറിയിച്ചു.

"ഞാനപ്പോഴെ പറഞ്ഞി,ല്ലാളതു

തീറ്ന്നുകിടക്കുന്നെന്ന്!

പെണ്ണുങ്ങള്ക്കിനി ബോധക്കേടു-

ണ്ടാക്കണ്ടന്നും കരുതി!!"

കോമയില് മുങ്ങി മയങ്ങുമയാളിനു

മിന്നലുപോലെ സഹായം,

ചെയ്തിരുന്നെങ്കിലയാളുംകൂടെയീ-

ക്കൈയ്യടിയൊടു ചേറ്ന്നേനെ.

ആസ്പത്രി ജാലകം കവിത 3.