021. ശബ്ദം ശരീരം സമൂഹം. തിരികെ വിളിക്കുക എന്ന കവിതയുടെ മുഖവുര. ഭാഗം1.

19 August 2013 Kerala Commentary

019. ശബ്ദം ശരീരം സമൂഹം. 'തിരികെ വിളിക്കുക' എന്ന കവിതയുടെ മുഖവുര. ഭാഗം1.

ശബ്ദം ശരീരം സമൂഹം

പി. എസ്സ്. രമേഷ് ചന്ദ്ര

തിരികെ വിളിക്കുക എന്ന കവിതയുടെ മുഖവുര. ഭാഗം 1.

ടെലിവിഷന് വ്യാപകമാവുന്നതിനുമുമ്പ് 1984ല് എഴുതപ്പെട്ടത്. ഉച്ചഭാഷിണി നിരോധനത്തിന്റ്റെ നൈതികത സ്ഥാപിക്കപ്പെടുന്നതില് നിറ്ണ്ണായക പങ്കു വഹിച്ചു.

ശബ്ദക്രമീകൃത സംവിധാനങ്ങളുടെ ഒരു സവിശേഷ സമുച്ചയമത്രെ മനുഷ്യശരീരം. കല്ല്‌ മുതല് പുല്ലുവരെയും പുല്ലുമുതല് പുഴുവരെയുമുള്ള അസംഖ്യകോടി ചരാചരവസ്തുക്കളുടെ അതിസൂക്ഷ്മകണങ്ങളുടെ അന്തിമ വിശകലനത്തില് അനാഛാദിതമാവുന്ന അതിദ്രുത പദാറ്ത്ഥചലനത്തിന്ടെയും പുറകില് ആ പദാറ്ത്ഥരേണുക്കളുടെ അസ്തിത്ത്വത്തിന്ടെതന്നെ കാരണമായും പദാറ്ത്ഥത്തിന് ഒരു ഉറച്ച അടിത്തറയായും ഭവിച്ചുകൊണ്ട് ശബ്ദം വിളയാടുന്നുവെന്നതത്രേ ഭാരതമതം. ശരീരപദാറ്ത്ഥത്തിന്റ്റെ അടിസ്ഥാനചേരുവയാണ് ശബ്ദമെന്നു വെളിപ്പെട്ടതോടെ ശബ്ദപ്രയോഗാധിഷ്ഠിതവും സമഗ്രവുമായ ഒരു ശരീരപരിരക്ഷാപദ്ധതിയും തനതായ ഒരു പ്രകൃതിചികിത്സാശാസ്‌ത്രവും രൂപപ്പെട്ടുവന്നു. വയറ്റു വേദനയുണ്ടാകുന്നതിനെ ഒരു രാസപരമായ തകരാറായിക്കണ്ടുകൊണ്ട് രാസൗഷധങ്ങള് നല്കി അതിനെ പരിഹരിക്കുന്ന പോലെയും, കൈയ്യോ കാലോ ഒടിയുമ്പോള് രസായന ചികിത്സയ്ക്കൊരുങ്ങാതെ കായികമായി തടവുകതന്നെ ചെയ്ത് അതിനെ സ്വസ്ഥമാക്കുന്നപോലെയും, ചുഴലി, അപസ്മാരം, ഭ്രാന്ത് മുതലായ ശിരോരോഗങ്ങളെ മുതല് ചുമ, വിറയല്, ശബ്ദശ്രവണാതുരത എന്നീ ഞരമ്പുരോഗങ്ങളെവരെ ശരീരത്തിന്ടെ ശബ്ദക്രമീകരണങ്ങള്ക്കു വന്നുചേരുന്ന ദിശാവ്യതിയാനങ്ങളോ ആവേഗസംഘറ്ഷങ്ങളോ മാത്രമായിക്കണ്ടുകൊണ്ട് അവയുടെ ചികിത്സയ്ക്കനുയോജ്യമായ ശബ്ദക്രമീകരണസൂത്രങ്ങളെ മന്ത്രരൂപത്തില് പുരാതന ഭാരതീയറ് ആവിഷ്ക്കരിച്ചിട്ടുള്ളത് ഇന്ത്യന് സംസ്ക്കാരത്തിന്റ്റെതന്നെ മുഖമുദ്രയാണ്.

ശരീരപദാറ്ത്ഥത്തിന്റ്റെ സ്വാഭാവികക്രമീകരണം ശബ്ദരീത്യാ ഇപ്രകാരം സംരക്ഷിയ്ക്കപ്പെടാമെന്നതുപോലെ ശബ്ദംകൊണ്ടുതന്നെ ആ ക്രമീകരണത്തിന്റ്റെ സ്വാഭാവികത തകറ്ക്കപ്പെടുകയുമാകാം. ക്രമീകൃതവും സ്വാഭാവികവും ഏകദിശാലക്ഷിയുമായ ഒരു ശബ്ദതരംഗവ്യൂഹം ഒരു കാന്തമെന്നപോലെ മനുഷ്യപദാറ്ത്ഥത്തെ ക്രമീകരിച്ചു സമഭാവപ്പെടുത്തുകയും അച്ചടക്കം, സ്ഥിരത, കറ്മ്മോല്സുകത എന്നീ വിശിഷ്ടഗുണങ്ങളെ ഉളവാക്കുകയും ചെയ്യുന്നു. വൈവിദ്ധ്യപൂറ്ണ്ണവും അസ്വാഭാവികവും യന്ത്രജന്യവുമായ ഒരു ശബ്ദവ്യൂഹമാവട്ടെ ജൈവധൂളികളുടെ നാച്ചുറല് അലൈന്മെന്റ്റിനെ അപ്പാടെ തകറ്ത്തു തരിപ്പണമാക്കുകയും ശരീരത്തിനുള്ളില് അതിരൂക്ഷമായ പ്രതികരണങ്ങള് ഉയറ്ത്തിവിടുകയും ചെയ്യുന്നു.

ശസ്ത്രക്രിയാ വേളകളില് ഡോക്ടറ്മാരുടെ അശ്രദ്ധയോ കൈപ്പിഴയോ മൂലം ശരീരത്തിനുള്ളില്ത്തന്നെ നിക്ഷേപിക്കപ്പെട്ടുപോകുന്ന തുണി [കോട്ടണ്‍ മോപ്പ്] മുതലായ ബാഹ്യവസ്തുക്കളെ പുറന്തള്ളുവാനായി അത്യധികം ആയാസപ്പെടുകയും പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്യുന്ന മനുഷ്യശരീരം തുടറ്ച്ചയായി എടുത്തെറിയപ്പെടുകയും ഞെട്ടി വിറയ്ക്കുകയും ബീഭത്സമായ ചുഴലി [ഫിറ്റ്സ്]കളില്പ്പെട്ട് മാസങ്ങളോളം നട്ടംതിരിയുകയും ചെയ്തശേഷം ഒടുവില് ദയനീയമായി മരണപ്പെടുകയാണ്. പേപ്പട്ടിവിഷബാധയും ടെറ്റനസ്ജന്നിയും പോലെ കഠോരവും അതിലുമേറെ ആഴ്ച്ചകള് നിലനില്ക്കുന്നതുമായ ഈ ഭീകരാവസ്ഥ പെരിറ്റോണിറ്റിസ് എന്ന പദത്താല് സൂചിപ്പിക്കപ്പെടുന്നു. പെട്ടിപ്പാട്ടുകളുടെ അസ്വാഭാവിക ശബ്ദപ്രവാഹത്തില്പ്പെട്ടുഴലുമ്പോഴും ഈത്തരം രൂക്ഷപ്രതികരണങ്ങള് തന്നെയാണ് മനുഷ്യശരീരം പ്രകടിപ്പിക്കുന്നത്. ഹൃദയമിടിപ്പിന്റ്റെ വേഗതയും രക്തചംക്രമണത്തിന്റ്റെ ഊക്കും വറ്ദ്ധിക്കുകയും ഏകാഗ്രതയ്ക്കും കാര്യഗ്രഹണശേഷിയ്ക്കും ഇടിവുസംഭവിക്കുകയും ചെയ്യുന്നു. വ്യക്തിയുടെ ബുദ്ധിപരവും വസ്തുപരവുമായ ബാലന്സുകള് തെറ്റുന്നു; ഉല്ക്കണ്ഠ, ക്ഷോഭം എന്നിവ ഉടലെടുക്കുന്നു. ഞരമ്പുരോഗങ്ങളാലോ ശിരോരോഗങ്ങളാലോ ആക്രമിക്കപ്പെട്ടിട്ടേയില്ലാത്ത ഏതൊരു ദൃഢശരീരത്തെയും യാന്ത്രികവും അസ്വാഭാവികവുമായ ശബ്ദവ്യൂഹങ്ങള് തകരാറിലാക്കുന്നു. അങ്ങനെയാണ് ആനയുടെ ചിന്നംവിളിയും കുയിലിന്റ്റെ മണിയൊച്ചയും ഒട്ടും അസഹ്യമാവാതിരി ക്കുമ്പോള്ത്തന്നെ വാഹങ്ങളുടെ എയറ്ഹോണും റേഡിയോയുടെ ഏറ്റവും പതിഞ്ഞ ശബ്ദവുംപോലും തീരെ അസഹ്യമായി അനുഭവപ്പെടുന്നത്.

'ഇടിമുഴക്കത്തിന്റ്റെയും കൊടുങ്കാറ്റിന്റ്റെയും തിരിയുന്ന ചക്രത്തിന് റ്റെയും ചുഴലിക്കാറ്റിന്റ്റെയും നായുടെ കുരയുടെയും ആട്ടിന്റ്റെ നിലവിളിയുടെയും' ഒരു സംയുക്ത സമ്മേളനത്തെക്കാള് ഉപദ്രവകരമാണ് ഒറ്റ മൈക്കിന്റ്റെ ഒച്ച! അതിനേക്കാള് മുറ്റിയ ഒരു നിത്യശല്യമത്രെ പേറ്ഷ്യയ്ക്കു പോയവറ് നാട്ടിലുള്ള രൂപപ്രേമികള്ക്ക് അയച്ചുകൊടുക്കുന്ന പാട്ടുപെട്ടികള്. ഇലക്ട്രോണിക്ക് സാങ്കേതിക വിദ്യയുടെ മുന്നില് നിസ്സഹായനും നിരായുധനുമായ മനുഷ്യന്റ്റെ മസ്തിഷ്കത്തിനുമേല് മലംചീറ്റിയെറിഞ്ഞുകൊണ്ട് ഈ പേറ്ഷ്യന് വീണകള് അവിരാമം പാടിക്കൊണ്ടേയിരിക്കുന്നു.വിഷയാസക്തന്മാറ് അവയുടെ പുറത്തുതന്നെ കഴിച്ചുകൂട്ടുന്നു. പുസ്തകങ്ങളും പത്ര മാസികകളും പാടേ ബഹിഷ്ക്കൃതമാവുന്നു. വായനശാലകളില് വാവലുകള് പായുന്നു. കാസെറ്റു കടയിലേയ്ക്കും വീഡിയോ പാറ്ലറി ലേയ്ക്കുമുള്ള സമ്പന്നന്റ്റെ വിരണ്ടുകയറ്റം സാധാരണക്കാരെ സംഭീതരാക്കുന്നു. ചലച്ചിത്രവും ചലച്ചിത്രേതരവുമായ യന്ത്രഗീതങ്ങലാല് സ്വാഭാവികശബ്ദങ്ങളെല്ലാംതന്നെ ആദേശംചെയ്യപ്പെടുകയും ജൈവസ്വത്വം അഗാധമായ ഗൃഹാതുരത്വത്തില് [ഹോം സിക്കുനെസ്സ്] ആമഗ്നമാവുകയും ചെയ്യുന്നു. സിനിമ, ടെലിവിഷന്, വീഡിയോകള് എന്നിവ അവയുടെ അടുത്തേയ്ക്കുചെല്ലുന്ന ആസ്വാദകരെമാത്രം ആലിംഗന പുളകിതരാക്കുമ്പോള് റേഡിയോ ടേപ്പ് റെക്കാറ്ഡറ് എന്നിവ അത്യധികം അകലെയിരിക്കുന്ന അരസികരെപ്പോലും ആക്രമിക്കുവാന് പര്യാപ്തമാണ്. സിനിമ പ്രേക്ഷകനെ മാത്രം പരിലാളിക്കുമ്പോള് അവയിലെ നുറുങ്ങുഗാനങ്ങളാവട്ടെ അസുരശ ക്തിയോടെ ആരെയും കീഴടക്കുന്നു. സിനിമയിലെ പ്രത്യേക മുഹൂറ് ത്തങ്ങള്ക്കുവേണ്ടി തയ്യാറ്ചെയ്തെടുക്കുന്ന ചലച്ചിത്രഗാനങ്ങള് അപൂറ്ണ്ണവും അമൂറ്ത്തവുമായ ആശയപ്രകാശനങ്ങള് മാത്രമാകയാല് തികച്ചും സ്വകാര്യവും രഹസ്യവുമായ ആസ്വാദനത്തിനു മാത്രമേ അവയെ പുന:പ്രക്ഷേപണം ചെയ്തുകൂടൂ. ഒട്ടുമുക്കാല് ഗാനങ്ങളും ഗൂഢവിനോദത്തിനു പോലും അനുവദിക്കപ്പെടാവുന്നവയല്ല. മ്ലേചു്ഛമായ ആ വരികളെ ഇവിടെ പരാമറ്ശിക്കുന്നത് ഉചിതമല്ല. പരസ്യമായി അവയെ പ്രക്ഷേപണം ചെയ്യുന്നത് തെരുവില് ജനമദ്ധ്യത്തില് പരസ്യമായി ഇണചേരുന്നതേക്കാള് അശ്ളീ ലപരവും അസഹ്യവുമായ ഒരു കുറ്റകൃത്യമാണ്. ഒരു മലയാള സിനിമാപ്പാട്ടെഴുത്തുകാരന്റ്റെ അച്ഛന്റ്റെ മുതുകില് ഇഡഢലി വിളയുകയാണത്രേ. വഴിനടന്നുപോകുന്ന അപരിചിതനോട് താരുണ്യവതിയായ മാതാവിന്റ്റെ തോളത്തിരുന്നുകൊണ്ട് ഒരു ഒന്നരവയസ്സുകാരി നീട്ടിപ്പാടുന്നത് 'നാണമാവുന്നൂ....മേനി നോവുന്നൂ....'എന്നാണ്. അനേകസഹസ്രം മനോഹര മലയാള പദങ്ങളില് വെച്ച് മറ്റൊരു ഞരമ്പുരോഗിയെ കോള്മയിറ് കൊള്ളിയ്ക്കുന്നത് 'ജമ്പറ്...നിക്കറ്...ബ്രാ...എന്നീ വാക്കുകളത്രേ!

'അവരെ രോമാഞ്ചപ്പെടുത്തിയവയെക്കൊണ്ട് അവറ് സമൂഹത്തെ രോമാഞ്ചപ്പെടുത്തുന്നു' [They inspire the society with what they were inspired by] എന്ന് നോബല് സമ്മാനം ഏറ്റുവാങ്ങി ക്കൊണ്ട് വിശ്രുത സാഹിത്യകാരന് സോള് ബെല്ലോ സ്വീഡിഷ് അക്കാഡ മിയില് പ്രസംഗിച്ചത് ഇവിടെ പ്രത്യേകം സ്മരണാറ്ഹമാവുന്നുണ്ട്. കൗമാരവിഹ്വലതകള്ക്കും കാമോല്സുകതയ്ക്കും കാവ്യാവിഷ്ക്കരണം നല്കുന്ന കപടകവികളും അവയ്ക്കു ശബ്ദം പകരുന്ന മൂളിയലങ്കാരി കളും അവയുടെ നടനം കളിക്കുന്ന യുവകോമാളിമാരും കൂടിയാണ് ഇരുപതാം നൂറ്റാണ്ടിന്റ്റെ അവസാനം ഒരു സംസ്ഥാനത്തെ വഴിനടത്തി യതെന്നു പറഞ്ഞാല് പറയുന്നവന്റ്റെ നാക്കുനാറിപ്പോകും. അവരുടെ വാക്കും നോക്കും നടനവുമെല്ലാം മുറ്റിയ ഞരമ്പുരോഗികളുടെ ഗോഷ്ടി കളെയാണ് ഓറ്മ്മിപ്പിക്കുന്നത്. ചാകരപോലെ മദിരാശി നഗരിയില് അടിഞ്ഞുകയറിയ ഈ അഴുക്ക് വരണ്ടുണങ്ങിയ തമിഴ്നാടന് വിജന വിശാലതകളെ അതിവേഗം പിന്നിട്ട്, റേഡിയോയിലൂടെയും സിനിമയിലൂടെയും കാസെറ്റുകളായുമൊക്കെ ഓരോ കേരളഗൃഹത്തി ലേയ്ക്കും ഒഴുകിയെത്തുന്നു. ഗവണ്‍മെന്മെന്റ്റേതരമെന്നൊ ഗവണ്‍മെന്മെന്റ്റിന്റ്റേതെന്നോ ഉള്ള വ്യത്യാസമില്ലാതെ ഒട്ടെല്ലാ സാംസ്ക്കാരിക ഏജന്സികളും ഈ കാഷ്ഠത്തെത്തന്നെ വിതരണം നടത്തുന്നു. അധാറ് മ്മികവും ആരാജകപരവും അധ:പതിച്ചതുമായ വൈകാരികാവിഷ്ക്കരണങ്ങളെ ഉള്ളടക്കം ചെയ്തിട്ടുള്ള കാസെറ്റുകള് പ്രളയം പോലെയാണ് പെരുകിപ്പെരുകി വരുന്നത്. നീല നോവലുകളുടെയും മനശ്ശാസ്ത്രമാസ്റ്ററ്പീസുകളുടെയും മുടങ്ങാ വായനക്കാരികളായ കുമാരിമാരേയും അവരെയും നിരൂപിച്ചു നേരം പോക്കുന്ന പച്ചസ്സുന്ദരന്മാരേയും, സറ്ക്കാറ് സാറന്മാരേയും ചായക്കട വേലക്കാരന്മാരേയും, ശരി-അത്തിനു മറഞ്ഞു നില്ക്കുന്ന ബഹു ഭാര്യാത്വവീരന്മാരേയും, എന്തിന്ന്, 'ഇന്ത്യന് വിപ്ലവത്തിന്റ്റെ യുവത്വത്തെ'ത്തന്നെയും ഇക്കിളിപ്പെടുത്താനും ഇളക്കിമറിക്കാനുംപോന്ന വൈകാരികപ്രചോദനം ഓരോ കാസ്സെറ്റിലും ഒളിച്ചുവെച്ചിട്ടുണ്ട്. ഒരു സ്വിച്ചൊന്നമറ്ത്തുമ്പോള് ഇക്കിളിയും രോമാഞ്ചവും ഒഴുകിയിറങ്ങുകയായി. രൂപപ്രേമികളില് അത് അപാരമായ ആനന്ദമാണ് ജനിപ്പിക്കുന്നത്. ഉന്മാദസദൃശമായ ഈ സംഗീതശ്രവണാതുരത [Music Mania] യുടെ കാരണം ആധുനികമനശ്ശാസ്ത്രം വിശകലനം ചെയ്തിട്ടുണ്ട്. വിദേശ വസ്തുപ്രേമ [Xeno Mania] ത്തിന്റ്റെ ഒരു വളരെയടുത്ത ബന്ധുവും വിഷയാസക്തി [Licentiousness] യുടെ വിളഞ്ഞ ദൂതനുമാണ് മ്യൂസിക്ക് മാനിയ. അന്തരീക്ഷ വായുവിലൂടെ കമ്പനം ചെയ്തു പ്രവഹിക്കുന്ന സംഗീതത്തിന്റ്റെ തുടറ്ച്ചയായ ശബ്ദതരംഗങ്ങള് രക്തപ്രവാഹത്തില് സൃഷ്ടിക്കുന്ന അനുരണനം [Resonance] രക്തത്തിന്റ്റെ ഊറ്ജ്ജ വിതാനങ്ങളില് വ്യത്യാസമുളവാക്കിക്കൊണ്ട് ഇക്കിളിയായി വിടരുമ്പോള് ടേപ്പ് റെക്കാറ്ഡറിന്റ്റെ മുമ്പില് ശ്വാസം പിടിച്ചിരിക്കുന്ന രൂപപ്രേമി ഇക്കിളികൊണ്ടു പുളയുന്നു. പണ്ട് വലിയ വലിയ പാട്ടുകാരന്മാറ് ഉണ്ടായിരുന്നതുപോലെ ഇപ്പോള് വലിയ വലിയ പാട്ടു വെപ്പുകാരന്മാറ് വളറ്ന്നു വന്നിരിക്കുന്നു. പലറ്ക്കും ശബ്ദക്കാസ്സെറ്റുകള് തങ്ങളുടെ ഭാര്യമാരേക്കാളും പ്രിയങ്കരങ്ങളാണ്. അങ്ങനെയാണ് 'കാസ്സെറ്റിന്റ്റെ കാമുകന്മാറ്' ആവിറ്ഭവിക്കുന്നത്. പെട്ടിക്കണക്കിനു കാസ്സെറ്റുകളേയും മാറത്തു ചേറ്ത്തുപിടിച്ചുകൊണ്ട് പൊതുനിരത്തിലൂടെ നടന്നു നീങ്ങുന്ന സമ്പന്നന്റ്റെയും ദരിദ്രവാസി യുടെയും ആഭാസചിത്രങ്ങള് ഇപ്പോള് എവിടെയും ഒരു സുലഭ ദൃശ്യമാണ്. ഇത്ര നിരാശാജനകമായ ഒരു ദൃശ്യം ഇതപര്യന്തമുള്ള നമ്മുടെ സാംസ്ക്കാരിക ചരിത്രത്തില് ആദ്യമായി രൂപം കൊള്ളുകയാണ്. മലയാള ഭാഷയും മലയാള സംസ്ക്കാരവും മലയാള നാടുതന്നെയും മുടിയാന് നേരത്ത് ആവിറ്ഭവിച്ച ഒരു പേറ്ഷ്യന് വീണാ പ്രവാഹത്തോടുകൂടി എഴുത്തും വായനയും അറിയാത്ത ഒട്ടെല്ലാ അല് പ്പന്മാരും ഒന്നോ അതില്ക്കൂടുതലോ ടേപ്പ് റെക്കോറ്ഡറുകളുടെ ഉടമസ്ഥന്മാരായി മാറിയിട്ടുണ്ട്. അങ്ങനെ കഠോര കേരളം ഉടലെടുത്തു.

പതിനാറാം നൂറ്റാണ്ടിലെ ഇറ്റലിയിലെ ഫ്ലോറന്സു നഗരത്തില് എകാധികാരിവാഴ്ച്ചയ്ക്കു മുന്നോടിയായി സമൂഹത്തില് ഉത്സവം ഒരു ലഹരിയായി വളറ്ത്തിയെടുത്ത കലാപ്രോല്സാഹകനും ജീനിയസ്സുമായ സറ്.ലൊറന്സോ നിഗൂഢരോഗങ്ങള്ക്കടി പ്പെട്ടു മരിക്കുകയായിരുന്നു. അദ്ദേഹത്തെ അനുസ്മരിപ്പിക്കുന്ന ഒരു മുഖം അടുത്തകാലത്തെ വാറ്ത്താ മാദ്ധ്യമങ്ങളില് പ്രത്യക്ഷപ്പെട്ടു. ഉത്സവതൃഷ്ണ തുളുമ്പിനില്ക്കുന്ന തന്റ്റെ പുതിയ കാസ്സെറ്റുമായി ഒരു പാട്ടുഫാക്ടറിമുതലാളി മാറ്ക്കറ്റിലേയ്ക്കു കടക്കുകയായിരുന്നു. കുട്ടികള്ക്കുവേണ്ടിയുള്ള ഒരു പ്രത്യേക കാസ്സെറ്റിലൂടെ അദ്ദേഹം കുട്ടികളോടു പറയുന്നത് 'കിഴക്കേ മാന'മെന്നതിനു പകരം 'കെയക്കേ മാന'മെന്നേ പറയാന് പാടുള്ളുവെന്നാണ്! ചന്ദനക്കച്ചവടക്കാറ് മുതല് ചായക്കടവേലക്കാറ് വരെയുള്ള സമസ്ത അദ്ധ്വാനികളുടെയും വേലക്കൂലി ഈ പാട്ടുഫാക്ടറികളിലേയ്ക്കു പ്രവഹിക്കുന്നു. സറ്ക്കാരിന്റ്റെ ഇന്ഫ്രാ സ്ട്രക്ച്ചറ് സൌകര്യങ്ങള് ശുഷ്ക്കാന്തിയോടെ ചൂഷണം ചെയ്തുകൊണ്ടും ജനമനസ്സുകളില് വിഷയാസക്തിയുടെ വിത്തുകള് പാകിക്കൊണ്ടും ഭാവസുന്ദരങ്ങളായ പുരാതനപ്രമേയങ്ങളെപ്പോലും അപകീറ്ത്തിപ്പെടുത്തിക്കൊണ്ടും പാപപങ്കിലമായ ഈ പ്രവണത സമൂഹത്തിന്റ്റെ പുരോഗമനപരമായ ഇച്ഛാശക്തിയെ തകിടം മറിച്ചു കഴിഞ്ഞു. ഒരു ന്യൂനപക്ഷം വിശ്വാസികള് രാഷ്ട്രനിറ്മ്മാണത്തിന്റ്റെ പ്രശ്നങ്ങളില്പ്പെട്ടു വലയുമ്പോള് ഒരു ഭൂരിപക്ഷം വിഷയാസക്തറ് ടേപ്പ് റെക്കാറ്ഡറിനെ വെപ്പാട്ടി യാക്കി വെച്ചുകൊണ്ട് വിലസുന്നു. നാണം കെട്ട നിരവധി പാട്ടുകള് പാടിയിട്ടുള്ള ഗായകന്മാറ്ക്ക് ഗവണ്‍മെന്റ്റു തന്നെ അവാറ്ഡുകള് നല്കി ആദരിക്കുന്നു.

ഇപ്രകാരം നമ്മുടെ സംഗീത സംസ്ക്കാരത്തെ ഒരുവശത്തു വിഷയാസക്തി കാറ്ന്നുതിന്നപ്പോള് മറുവശത്ത് അതിനെ വ്യാപാരികള് വേട്ടയാടുകയായിരുന്നു. ഒരുവശത്തു വിരസജീവികള് തങ്ങളുടെ ശുഷ്ക്കജീവിതത്തിനു സദാ യന്ത്രസംഗീതംകൊണ്ടു പശ്ചാത്തലമൊരുക്കിയപ്പോള് മറുവശത്തു വഴിയാത്രക്കാരെ ആകറ്ഷിച്ചു വരുത്താനായി വ്യാപാരികള് അതിനെ പരസ്യമായി മാനഭംഗം ചെയ്യുന്നതില് ഏറ്പ്പെട്ടു. വഴിനടന്നു പോകുന്നവരെ ആകറ്ഷിക്കുവാനൊരു കച്ചവടസൂത്രമെന്നനിലയ്ക്ക് യന്ത്രസംഗീതത്തെ പ്രയോജനപ്പെടുത്തുന്നതില് വിരുതന്മാറ് കേരളത്തിലെ ചായക്കട മുതലാളിമാരത്രെ. സൈക്കിള് നന്നാക്കുന്നവനും സ്വറ്ണ്ണമുരുക്കുന്നവനും സൗന്ദര്യം വില്ക്കുന്നവനുമൊക്കെ ഇക്കാര്യത്തില് പുറകോട്ടാണെന്ന് ഇതുകൊണ്ട് അറ്ത്ഥമാക്കേണ്ടതില്ല. എങ്കിലും, എണ്ണപ്പ ലഹാരങ്ങള് കണ്ടമാനം കഴിക്കുന്നതുമൂലം അധികരിച്ചുവരുന്ന കൊഴുപ്പിനും അസംതൃപ്തിയ്ക്കും വിഷയാസക്തിയ്ക്കും ഒരു ആശ്വാസനടപടിയെന്ന നിലയ്ക്കുകൂടിയാണ് ചായക്കടക്കാറ് ടേപ്പ് റെക്കാറ്ഡറെന്ന ക്ഷുദ്ര ജീവിയുമായി അനവരതം സംഗമിക്കുന്നതെന്നതിനാല് സംഗീത സുരതത്തില് അവറ് തന്നെയാണ് മുമ്പന്മാറ്. കേരളത്തിലെവിടെയുമുള്ള ചായക്കട മുതലാളിമാറ് അവരുടെ പാട്ടുപെട്ടികളുടെ പുറത്തുനിന്ന് താഴത്തിറങ്ങുകയേ ചെയ്യാതെ കഴിഞ്ഞു പോരുകയാണ്. തിരുവനന്തപുരം നഗരത്തിലെ പ്രസിദ്ധമായ യൂണിവേഴ്സിറ്റി ലൈബ്രറിയില് പുസ്തകമെടുക്കാനെത്തുന്നവരുടെ സൗകര്യാറ്ത്ഥം നടത്തിവന്നിരുന്ന ഒരു ക്യാന്റ്റീനിലെ വേലക്കാരന്മാറ് കണ്ടമാനം എണ്ണപ്പലഹാരങ്ങള് കഴിച്ചു് ടേപ്പ് റെക്കാറ്ഡറിന്റ്റെ പുറത്തുനിന്നിറ ങ്ങാതായതിനെത്തുടറ്ന്ന് പ്രസ്തുത ലൈബ്രറിയുടെ പ്രവറ്ത്തനംതന്നെ സ്തംഭനത്തിലേയ്ക്കു നീങ്ങുന്ന സ്ഥിതി സംജാതമായി. നഴ്സറികള്, സ്ക്കൂളുകള്, ടൈപ്പ് റൈറ്റിംഗ് ഇന്സ്ടിറ്റ്യൂട്ടുകള്, ഓഫീസുകള്, ആശു പത്രികള് എന്നിങ്ങനെ മുഴുവന് മാന്യസ്ഥാപനങ്ങളും പരസ്യമായ ഈ കാസ്സെറ്റുവേഴ്ച്ച്ചയ്ക്കു നടുവില് നടുക്കംപൂണ്ടു നില്ക്കുകയാണ്. മുന്പറഞ്ഞ മുതലാളിത്ത രോഗത്തെ ഈ ഭൂമുഖത്തുനിന്നുതന്നെ അപ്രത്യക്ഷമാക്കാന് മതിയായ ചെറുപ്പക്കാരെ അപ്പാടെ ഒപ്പിയെടുത്തു വെച്ചിരിക്കുന്ന രാഷ്ട്രീയപ്പാറ്ട്ടികളും സാംസ്ക്കാരിക സംഘടനകളും ശാസ്ത്രസമിതികളുമാകട്ടെ ചീട്ടുകളിച്ചും ഉത്സവലഹരി പിടിച്ചും ആശയ ശക്തിയും അഭിപ്രായ ഐക്യവും നഷ്ടപ്പെട്ട് പ്രതിസന്ധികളില്നിന്നും പ്രതിസന്ധികളിലേയ്ക്ക് മൂക്കുംകുത്തി വീഴുകയാണ്.

'തിരികെ വിളിക്കുക' എന്ന കവിതയുടെ മുഖവുര. ഭാഗം 1. ടെലിവിഷന് വ്യാപകമാവുന്നതിനുമുമ്പ് 1984ല് എഴുതപ്പെട്ടത്. ഉച്ചഭാഷിണി നിരോധനത്തിന്റ്റെ നൈതികത സ്ഥാപിക്കപ്പെടുന്നതില് നിറ്ണ്ണായക പങ്കു വഹിച്ചു.