013. റാഗിംഗ്. ആസ്പത്രി ജാലകം കവിത.

18 August 2013 Kerala Commentary

013. റാഗിംഗ്. ആസ്പത്രി ജാലകം കവിത.

റാഗിംഗ്

പി.എസ്സ്.രമേഷ് ചന്ദ്ര

ഒന്ന്

മെഡിക്കല്ക്കോളേജ് ഹോസ്റ്റലിന്ടെ

പടികടന്നു ചെന്നാല്

നിരത്തിവെച്ച പാദുകങ്ങള്

തുടച്ചു തുടച്ചു പോണം.

ഇരുമ്പുതൊട്ടി തലയില്ക്കമഴ്ത്തി-

യോട്ടമോടിടേണം

അതിനകത്താ മുഖക്കണ്ണാടി-

യുടഞ്ഞുചിതറുന്നോളം.

വിമന്സുഹോസ്റ്റല് നടയില്നിങ്ങ-

ളന്തിചെന്നു നിന്നാല്

മുകളില്ബ്ഭീമന് ഗിബ്ബണ്‍ കുരങ്ങ്‌

കൂകുന്നതു കേള്ക്കാം.

ഏതു പെണ്ണിതെതുപെണ്ണാ-

ഫ്രിക്കമണ്ണില്നിന്നും

തിരുവനന്തപുരത്തു വൈദ്യ

പഠനത്തിനു വന്നു?

ഊളനും കുടുംബവുമു-

ണ്ടോണ്ടിരുന്ന നേരം

പൂര്ണ്ണചന്ദ്രശോഭയൊന്നു

പൊങ്ങിവന്നിടുന്നു.

എങ്ങനെയവരെങ്ങനെസ്സ-

ഹിയ്ക്കുമാസ്സുരംഗം?

വാലിന്മേലെണീറ്റുനിന്നവറ്

നീട്ടിക്കൂവിപ്പോയി.

പാതിരാത്രി പന്നഗങ്ങ-

ളിണകളെത്തിരഞ്ഞു,

മാക്രിസംഗീതത്തില്മുങ്ങി

കുമാരപുരത്തേല.

പലനിലയൊരു മന്ദിരത്തിന്

ജനലിലൂടെ നീളെ

പലപലപല പെണ്കൊടിയുടെ

നിലവിളികള് കേള്ക്കാം.

അവിടെയാദ്യവറ്ഷ വിദ്യാറ്-

ത്ഥിനികള്തന്നുടെ നേരേ

അമിതമായാഭാസവൃത്തി

കാട്ടിടുന്നൊരു കൂട്ടര്.

വയല് വരമ്പില് തത്തയൊത്തു

പത്തു മടവ ചാടി

പ്രസരിപ്പാറ്ന്ന പെണ്ണു പങ്കയില്

തൂങ്ങി നിന്നീടുന്നു.

റാഗിംഗിപ്പോള് ഞരമ്പുരോഗികള്

നടത്തുമക്രമം മാത്രം,

റാഗിംഗിന്ടെ പഴയകാല

മാതൃകയുല്ക്കൃഷ്ടം.

രണ്ട്

പോസ്റ്റുമോറ്ട്ടം മുറിയില്ക്കിടക്കു-

മൊരുശ്ശവശ്ശരീരം,

അതിന്ടെ ചുണ്ടിലെരിയും സിഗറ-

റ്റെടുത്തു വന്നിടേണം.

ധീരതയ്ക്കു സഹപ്രവറ്ത്തക-

സ്സമ്മാനമായി

വൈദ്യശാസ്ത്ര ബൈബിളാം

മെറ്റീരിയാ മെഡിക്ക.

നിഴലില് മുങ്ങി കവിത പോലെ

കരിങ്കല് മന്ദിരം കാണാം,

ഒഴുകിയെത്തിയ കാറ്റിനുള്ളിലും

മൃതമനുഷ്യ നിശ്വാസം.

അന്നുരാത്രിയൊരാദ്യവര്ഷ

വിദ്യാറ്ത്ഥിയേകന്

തണുത്തുറഞൊരാ മുറിതന് വാതില്ക്കല്

നടന്നു ചെല്ലുന്നു നേരെ.

വിറയ്ക്കും കരങ്ങളമറ്ത്തിച്ചേറ്ത്തുവെ-

ച്ചടഞ്ഞ വാതില് തുറന്നൂ,

അകത്തെ ദൃശ്യമെന്തകത്തെ ദൃശ്യമെ-

ന്തൊളിഞ്ഞു നോക്കിടുന്നുള്ളില്.

സംഭ്രമിക്കുന്ന ദൃശ്യമൊന്നവന്

കണ്ണുകൊണ്ടല്ലോ കണ്ടു,

ഒന്നല്ലൊമ്പതല്ലുണ്ടു മുപ്പതു

നഗ്നശരീരങ്ങള്.

അതിലൊരെണ്ണത്തിന് കരിഞ്ഞ ചുണ്ടത്ത-

തെരിയും സിഗററ്റല്ലേ,

കരസ്ഥമാക്കുന്നതെങ്ങനെ ചെന്നതു

ശവങ്ങള്ക്കിടയ്ക്കു നിന്നും?

എങ്ങനെയുമൊരു ചുവടുമുന്നോ-

ട്ടെടുത്തുവെച്ചവന് നീങ്ങി,

എന്തെന്തെന്തിതാ സിഗരറ്ററ്റത്തെ

ചുവന്ന ബിന്ദുവൊന്നാളി!

കൈ വിറയ്ക്കുന്നു, കാല് വിറയ്ക്കുന്നു,

മുട്ടു തട്ടുന്ന താളം,

ശവങ്ങള്ക്കിടയ്ക്കിന്നുടന്നെഴുന്നേറ്റാ

മുതിറ്ന്ന വിദ്യാറ്ത്ഥി താങ്ങി.

ആസ്പത്രി ജാലകം കവിത 1.