കവിത

മൂടുപടമിട്ടവൾ

✒️ലബാബ കെ സി, ഓമാനൂർ

(2020-21 OSA വിദ്യാർത്ഥി)


മുറ്റത്തിനറ്റത്തെ തെങ്ങിൻ ചുവട്ടില്,

നിത്യസുഗന്ധിയായ്പുഷ്പിച്ചു- നിൽക്കുന്ന,

ചെമ്പനീർ പൂവിനെക്കാളും,

ശോണിമയേറുന്ന അരുണിമയേറുന്ന,

സ്വന്തം മുഖത്തിനെയല്ലാതെ വേറേതു -

സാധനം നമ്മൾ പൊതിഞ്ഞു- സൂക്ഷിക്കണം?

നമ്മുടെ പെണ്മക്കൾ രക്ഷയില്ലാതെ,

അട്ടഹാസിക്കുന്ന കാലമിത്.

സ്റ്റേജും പേജും ആണിനു നേരെ,

ഒളിയമ്പെയ്യുന്ന കാലമിത്.

പെണ്ണെന്തിനാണിന്റെ വേഷം കെട്ടണം?

എന്നിട്ടരക്ഷിതയെന്നട്ടഹാസിക്കണം.

നീളൻ കുപ്പായവും മൂടുപടവുമിട്ടാൽ

എന്തിനു പെണ്ണിന് വഴിയിൽ ഭയക്കണം?

കാഴ്ചകൾ തീർക്കുന്ന തെറ്റുകളിൽ- നിന്ന്,

സുരക്ഷിതയല്ലോ,

മൂടുപടമിട്ടവൾ.